ഡല്‍ഹി: ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന നാല് ഇന്ത്യക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗാസയിലെ നിലവിലെ സ്ഥിതിഗതികള്‍ ഇവരെ ഒഴിപ്പിക്കാനുള്ള ഉദ്യമം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും എന്നാല്‍ ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ അഷ്കലോണില്‍ ഒരു ഇന്ത്യക്കാരിക്ക് പരുക്കേറ്റിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഹമാസ് അയച്ച റോക്കറ്റ് സമീപത്ത് പതിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. കുടുങ്ങിയവരില്‍ ഒരാള്‍ വെസ്റ്റ്ബാങ്കിലാണുള്ളത്. ഗാസയില്‍ ഇന്ത്യക്കാര്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല എന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക