മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആന്റി ബോഡി കണ്ടെത്താൻ സാധിച്ചത് സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത് എന്നും മന്ത്രി പറഞ്ഞു.
മരുതോങ്കരയിൽ നിന്നുള്ള വവ്വാലുകളുടെ സാമ്പിളുകളിൽ ആന്റിബോഡി സ്ഥിരീകരിച്ച വിവരം ഐസിഎം ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ട് എന്ന് വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് രണ്ടാം പ്രാവശ്യവും നിപ്പ സ്ഥിരീകരിച്ചത് ആളുകളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിരുന്നു എന്നും മരുതോങ്കരയിൽ നിന്നുള്ള 57 വവ്വാൽ സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എന്തുകൊണ്ടാണ് രണ്ടാമതും നിപ്പ പടർന്നത് എന്നതിനെക്കുറിച്ച് ഗവേഷകരും ആരോഗ്യപ്രവർത്തകരും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക