ന്യൂഡൽഹി: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് 12.2 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നിയമങ്ങൾ ലംഘിച്ചതിനും, തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് റിസർവ് ബാങ്കിന്റെ നടപടി.
ആർബിഐ ഇതുവരെ ചുമത്തിയതിൽ വച്ച് റെക്കോർഡ് പിഴയാണ് 12.2 കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തിയിട്ടുണ്ട്. വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 4 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
നടപ്പു സാമ്പത്തിക വർഷം സ്വകാര്യ ബാങ്കുകളിൽ നിന്ന് മൊത്തം 12.17 കോടി രൂപയാണ് പിഴ ഇനത്തിൽ ആർബിഐ ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക