ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ 3,785 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 12,493 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യമന്ത്രലായമാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു.
കൂടാതെ. ഗാസയില്‍ 44 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നാല് ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാണെന്നും 14 അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായും അല്‍ ഖുദ്ര പറഞ്ഞു. ഗാസയിലെ ഒരു ആശുപത്രിയിലും മരുന്നില്ല. ഗാസയിലേക്കുള്ള സഹായം വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക