ഡൽഹി: കാനഡക്കെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനഃരാരംഭിക്കാൻ സാധിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.
നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നാണ്. തത്ക്കാലം കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണെന്നും ജയശങ്കർ പറഞ്ഞു.
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കില്ല എന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. സുരക്ഷ നൽകുന്ന കാര്യത്തിൽ പുരോഗതിയുണ്ടായാൽ വിസ നൽകുന്നത് പുനഃരാരംഭിക്കും എന്നും ജയശങ്കർ വിശദീകരിച്ചു.
ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചതായി കാനഡ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രിയും കാനഡയെ പിന്തുണച്ച് യു.എസും യുകെയും രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക