ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസവും എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാൾട്ടൺ. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.
ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്ട്ടണ് 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി. ബോബി മ്യൂണിക്ക് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് താരങ്ങളിലൊരാളാണ്.
ബ്രിട്ടനിലെ ആഷിങ്ടണിൽ 1937 ഒക്ടോബർ 11നായിരുന്നു ബോബി ചാള്‍ട്ടന്റെ ജനനം. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചേർന്നത് 1953 ജനുവരി 1നാണ്. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ ചാള്ട്ടന് അരങ്ങേറി. 1958, 1962, 1966, 1970 ലോകകപ്പുകളിൽ ബോബി ഇംഗ്ലണ്ടിനായി ജഴ്സിയണിഞ്ഞു. 1966ൽ ബാലൺ ഡി ഓർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക