ശ്രീഹരിക്കോട്ട: ഗഗന്യാനില് വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കോ ശാസ്ത്രജ്ഞകള്‍ക്കോ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. 2025 ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക എന്നും ഐഎസ്ആർഒ ചെയര്മാന് ഡോ. എസ്. സോമനാഥ് അറിയിച്ചു.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നത്. പ്രാപ്തരായ വനിതാസഞ്ചാരികളെ ഐഎസ്ആർഒ
കാത്തിരിക്കുകയാണെന്ന് സോമനാഥ് പിടിഐയോട് പറഞ്ഞു. 2035-ല്‍ പൂര്ണപ്രവര്ത്തനസജ്ജമായ ബഹിരാകാശകേന്ദ്രമാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക