തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെ വിജയദശമി ആഘോഷിക്കും. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം.
നാളെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് കടക്കും. വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്.പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ പ്രധാനമായും നവരാത്രിക്ക് ആഘോഷിക്കുന്നത്. ഗര്‍ബയോടൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ദണ്ഡിയ നൃത്തം ചെയ്യുന്നു. ബംഗാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും നവരാത്രിക്ക് പ്രധാനം ദുര്‍ഗാ പൂജയാണ്. കേരളത്തില്‍ ദേവീ പ്രാര്‍ത്ഥനയുടെ ദിവസമാണ് മഹാനവമി. ആയുധ പൂജയും പ്രധാനം. ക്ഷേത്രങ്ങളിലൊരുക്കിയ പുസ്തക പൂജ മണ്ഡപങ്ങളില്‍ ഇന്ന് പ്രത്യേകം പൂജകള്‍ നടക്കും.
തിരൂര്‍ തുഞ്ചന്‍പറമ്പ്, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതി ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, ചന്ദനക്കാവ് ദേവീക്ഷേത്രം, മേല്‍പ്പത്തൂര്‍ സ്മാരകം, പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രം, തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം, അമ്പലക്കുളങ്ങര ക്ഷേത്രം, തെക്കന്‍ കുറ്റൂര്‍ പഴയേടത്ത് ശിവക്ഷേത്രം, മാട്ടുമ്മല്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സാംസ്കാരിക നായകരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ നാളെ കുട്ടികളെ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക