ലണ്ടന്‍: ഗാസയിലെ ആശുപത്രിയില്‍ നടന്ന മിസൈലാക്രമണത്തിന്റെ ഉത്തരവാദി ഹമാസ് ആയിരിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഇസ്രയേലിന് നേരെ തൊടുത്ത മിസൈലുകളിലൊന്ന് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ഋഷി സുനക് പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സംഭവത്തെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രദേശത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സുനക് അമേരിക്ക പ്രദേശത്ത് നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുമെന്നും കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ നേരത്തെ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനത്തോടു ചേര്‍ന്നു നില്ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ബ്രിട്ടന് നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക