വിജയദശമിയോടനുബന്ധിച്ച് ആദ്യാക്ഷരം കുറിക്കാനായി കുരുന്നുകള്‍ എത്തിത്തുടങ്ങി. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍ പറമ്പ്, പുനലൂര്‍ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ വിശിഷ്ടമാണ്. കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കല്‍ കൂടാതെ നൃത്തം, സംഗീതം, മറ്റു കലകള്‍ എന്നിവയിലും വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടത്തുന്നതാണ്.
തുഞ്ചന്‍പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. വിദ്യാരംഭത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 ആചാര്യന്മാര് ആണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു നല്‍കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക