മസ്കറ്റ്: മണ്‍സൂണിന് ശേഷം അറബിക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് തേജ് യെമന്‍ തീരം തൊട്ടു. ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ ശക്തമായ മഴയും 64 നോട്ടിനും 82 നോട്ടിനും ഇടയില്‍ ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായി ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇതിനോടകം നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എഴുപതോളം താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി നേരത്തെ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
യെമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റിന്റെ തീരപ്രദേശങ്ങളിലാണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്തയുടെ തെക്കന്‍ ഭാഗങ്ങളിലും അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക