വാഷിങ്ടണ്‍: എട്ട് കോടിയിലധികം (ഒരു മില്യണിലേറെ ഡോളര്‍) വില വരുന്ന ദിനോസറിന്റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റുമതി ചെയ്തു. സംഭവത്തില്‍ നാല് അമേരിക്കന്‍ പൗരന്മാര്ക്കെതിരെ കേസെടുത്തു. യൂട്ട സ്വദേശികളായ വിന്റ് വെയ്ഡ് (65), ഡോണ വെയ്ഡ് (67), ലോസ് ഏഞ്ചല്‍സില്‍ താമസിക്കുന്ന സ്റ്റീവന്‍ വില്ലിംഗ് (67), ഒറിഗോണ്‍ സ്വദേശിയായ ജോര്‍ദാന്‍ വില്ലിംഗ് (40) എന്നിവരാണ് പ്രതികളെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികളെല്ലാം പാലിയന്റോളജിക്കല്‍ റിസോഴ്സസ് പ്രിസര്‍വേഷന്‍ ആക്റ്റ് ലംഘിച്ചെന്ന് യൂട്ടയിലെ അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. 2018 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് വര്‍ഷം കൊണ്ടാണ് പ്രതികള്‍ ദിനോസര്‍ അസ്ഥികള്‍ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ചെയ്തതെന്ന് അഭിഭാഷകര്‍ പറയുന്നു.
അതേസമയം, ഇവര്‍ എവിടെ നിന്നെല്ലാമാണ് ഫോസിലുകള്‍ മോഷ്ടിച്ചതെന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് മോഷ്ടിച്ചെന്ന കുറ്റമാണ് ചുമത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു പേരിലാണ് ദിനോസറിന്റെ അസ്ഥികള്‍ പ്രതികള്‍ കയറ്റിയയച്ചതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക