ഇന്‍ഡോര്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തെത്തി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് കയറി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ കഴുതകളായി കാണുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ എത്തിയതെന്ന് പ്രിയങ്ക് പറഞ്ഞു.
ബുര്‍ഹാന്‍പൂരില്‍ രണ്ട് മൂന്ന് കുടുംബങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വികസനം ഇവരുടെ വീട്ടില്‍ മാത്രം നടക്കുമ്പോള്‍ ജനങ്ങള്‍ വിഢികളാവുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. ബുര്‍ഹാന്‍പൂരില്‍ നിന്ന് മത്സരിക്കാനായി പ്രിയങ്ക് നേരത്തെ ബിജെപിയുടെ സീറ്റ് തേടിയിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കഴുതയെ ചിഹ്നമായി തേടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ടിക്കറ്റ് നിഷേധിച്ചത് ബിജെപിയുടെ തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വികസനം, ദാരിദ്ര്യം, ബിജെപിയിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കളുടെ അഴിമതി എന്നിവയായിരിക്കും തന്റെ പ്രചാരണായുധയമെന്നും താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക