തിരുവനന്തപുരം: സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ആ മാസം 31 വരെയാണ് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്. അണ് എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് വി.എസ് ശിവകുമാര്‍.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ശിവകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം സ്വദേശി മധുസൂദനന് നായര്‍ നല്കിയ പരാതിയില്‍ കരമന പോലീസ് ആണ് കേസെടുത്തത്.
2012-ല്‍ ശിവകുമാറിന്റെ ഉറപ്പില്‍ ബാങ്കില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി. സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നും കണ്ടെത്തി. കേസില്‍ ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന് ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠന് രണ്ടാം പ്രതിയുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക