ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക അസംഭവ്യമായ കാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ഹമാസിനു കീഴങ്ങല്‍ ആയിരിക്കുമെന്നും ഹമാസിനെ അമര്‍ച്ച ചെയ്യാതെ യുദ്ധത്തിന് നിന്ന് പിറകോട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ശക്തമായ ചെറുത്തുനില്‍പ്പിലൂടെ ഇസ്രായേല്‍ കരസേനക്ക് കനത്ത ആഘാതം വരുത്തിയതായി ഹമാസ്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തള്ളിയതോടെ ഗാസയില്‍ ആക്രമണം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഗാസയില്‍ മരണ സംഖ്യ 8500 കടന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചു കൊണ്ടുപോയ 230 പേരുടെ മോചനത്തിനായി മറ്റു രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും ഒരു പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസ് തടവില്‍ വെച്ചിരിക്കുന്നവരെ നിരുപാധികം മോചിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടേണ്ടതുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക