ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ പെരുകാനുള്ള കാരണമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായാണ് റിപ്പോർട്ട്. 2022ല്‍ 4,61,312 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ 4,12,432 അപകടങ്ങളാണ് സംഭവിച്ചത്. 2021നെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണം 2022ല്‍ 12ശതമാനത്തോളം വര്‍ധിച്ചുവെന്ന് കേന്ദ്രഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.
റോഡപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞവര്‍ഷം 1,68,491 പേര് മരിക്കുകയും 4,43,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ട് മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 9.4 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പരിക്കുകളുടെ എണ്ണത്തില്‍ 15.3 ശതമാനവും.
അമിതവേഗതയും മദ്യപിച്ച് വണ്ടിയോടിക്കുന്നതും ഗതാഗതനിയമം ലംഘിക്കുന്നതുമാണ് വാഹനാപകടങ്ങള്‍ക്ക് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. തെറ്റായ പാതയിലൂടെ വണ്ടിയോടിച്ചതു മൂലമാണ് 2022ല്‍ 71.2 ശതമാനം ആളുകളും മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക