ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറി. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന വിശുദ്ധ സേനാംഗങ്ങളുടെ വേതനം ഈ വർഷം മുതൽ നൽകില്ല എന്ന് പറഞ്ഞ സർക്കാർ ഈ ചെലവ് ദേവസ്വം ബോർഡിനോട് വഹിക്കണമെന്നും നിർദ്ദേശിച്ചു.
എല്ലാവർഷവും പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റി നിയോഗിക്കുന്ന ശുചീകരണ തൊഴിലാളികൾക്കുള്ള വേതനം നൽകുന്നത് സർക്കാർ ആണ്. എല്ലാവർഷവും തീർത്ഥാടനകാലത്ത് നടത്തിവന്നിരുന്ന ശുചീകരണ പ്രവർത്തിയുടെ ചെലവ് വഹിക്കുന്നതിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക