ചെന്നൈ: തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. മാരി സെല്‍വം(22), ഭാര്യ കാര്‍ത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇവരെ വീട്ടില്‍ക്കയറി ആക്രമിച്ചത്. മാരി സെല്‍വവും കാര്‍ത്തികയും ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. മാരി സെല്‍വം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാര്‍ത്തികയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ മാസം 30 ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കാര്‍ത്തികയുടെ അച്ഛന് അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക