കൊല്ലം: കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് പോലീസ്. കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൊല്ലത്തെ കൊട്ടിയത്ത് അഞ്ചര കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളെ പിടികൂടിയിരുന്നു.
ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി രവി ബര്മന് (34), സിതാര്‍ കുറ്റിയില്‍ ഗോവിന്ദ് സര്‍ക്കാര്‍ (38) എന്നിവരാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഗോവിന്ദ് സര്‍ക്കാരാണ് ബംഗാളില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് രവീന്ദ്ര ബര്‍മന്റെ സ്കൂട്ടറില്‍ ഇരുവരും ചാക്കില്‍ കെട്ടി കൊട്ടിയത്തേക്കു കൊണ്ടുവരവെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
ദീര്‍ഘദൂര ട്രെയിനുകളില്‍ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. നിരോധിത പാന്‍ മസാലകളും ഇങ്ങനെ എത്തുന്നുണ്ടന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദീര്‍ഘദൂര വണ്ടികളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ലഗേജും മറ്റും ഇപ്പോള്‍ റെയില്‍വേ പോലീസ് കാര്യമായി പരിശോധിക്കാറില്ല. സ്റ്റേഷന് അകത്ത് കയറി പരിശോധനകള്‍ നടത്തുന്നതിന് എക്സൈസിനും ചില പരിമിതികള്‍ ഉണ്ട്. ഇതാണ് കഞ്ചാവ് ലോബി മൂതലെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക