ആലപ്പുഴ: ആരാധനാലയങ്ങളിലെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ആരാധനാലയങ്ങളില്‍ ഏതാണ് അസമയമെന്നും സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന ബഹുമാനപ്പെട്ട കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോയെന്നും വി മുരളീധരന് ചോദിച്ചു.
ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാകണം. ഇന്ത്യയിൽ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ എങ്ങനെയെന്നും പള്ളികളിലെ ഉത്സവങ്ങള്‍ എങ്ങനെയെന്നും തീരുമാനിക്കേണ്ടത് കോടതികളല്ല, ക്ഷേത്ര വിശ്വാസികളും പള്ളികളില്‍ ആരാധന നടത്താന്‍ പോകുന്നവരുമൊക്കെ തീരുമാനിക്കുന്ന കാര്യങ്ങളാണ്.
ഭരണഘടനയിലെ ഏത് അടിസ്ഥാന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമയത്തെ നിർണയിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ന്യായാധിപന്മാര് നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും. അല്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഉത്തരവുകളായി തന്നെ നില്ക്കും. അത് കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക