ഡല്‍ഹി: ജമ്മുവിലെ സുന്ജ്വാന് കരസേനാ ക്യാമ്പിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 2018 ഫെബ്രുവരി 10നാണ് കരസേന ക്യാമ്പില്‍ ഭീകരാക്രമണം നടന്നത്.
പാക് അധിനിവേശ കശ്മീരിലാണ് ലഷ്കറെ ത്വയിബ കമാന്‍ഡര്‍ ആയ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അധിനിവേശ കശ്മീരിലെ നീലം താഴ്വര സ്വദേശിയായ ഷാഹിദിനെ ഏതാനും ദിവസം മുന്‍പ് തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. അതേസമയം, സംഭവത്തില്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇന്ത്യ തിരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക