ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഡിലെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 അംഗസഭയിലെ 20 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണി മുതല്‍ പോളിംഗ് ആരംഭിച്ചു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലും മറ്റ് നാല് ജില്ലകളിലുമായാണ് മണ്ഡലങ്ങള്‍. 25 സ്ത്രീകള്‍ ഉള്‍പ്പെടെ 223 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,93,937 പുരുഷന്മാരും 20,84,675 സ്ത്രീകളും ഉള്‍പ്പെടെ 40,78,681 വോട്ടര്‍മാരാണുള്ളത്. ട്രാന്‍സ് ജെന്‍ഡേഴ്സ് 69 പേരുണ്ട്. കനത്ത സുരക്ഷയിലാണ് പോളിംഗ് ആരംഭിച്ചത്.
മുന്‍ മുഖ്യമന്ത്രി രമണ്‍സിംഗ്, മുന്‍മന്ത്രിമാരായ കേദാര്‍ കാശ്യപ്, ലത ഉസെന്തി, വിക്രം ഉസെന്തി, മഹേഷ് ഗാഗ്ദ, മുന്‍ ഐഎഎസ് ഓഫീസര്‍ നീലകണ്ഠ ടികാം തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്നവരില്‍ ബിജെപിയില്‍ നിന്നുള്ള പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക