ഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമീപിച്ചു. പ്രത്യേക അനുമതി ഹര്‍ജിയാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്.
2022 നവംബറില്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെയാണ് കേസിലെ കക്ഷിയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഗവര്‍ണര്‍ക്കെതിരെ വീണ്ടും നിയമപോരാട്ടം കടുപ്പിച്ചിരിക്കുന്നത്. എട്ട് ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി സമീപിച്ചു. പ്രത്യേക അനുമതി ഹര്‍ജിയാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയുമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക