റിയാദ്: ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഗാസയിലേക്ക് സഹായവുമായി സൗദിയുടെ ആദ്യ വിമാനം പുറപ്പെട്ടു. സല്മാന് രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെഎസ് റിലീഫ് സൗദിയില്‍ ആരംഭിച്ച ജനകീയ ധനസമാഹരണ ക്യാമ്പയിനിന്റെ ഭാഗമായാണ് വിമാനം പുറപ്പെട്ടത്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ദുരിതാശ്വാസ, പാര്‍പ്പിട സാമഗ്രികള്‍ ഉള്‍പ്പെടെ 35 ടണ്‍ വസ്തുക്കളാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗാസക്ക് സഹായങ്ങളുമായി പോകുമെന്നും കപ്പല്‍ മാര്‍ഗവും സഹായം എത്തിക്കാനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണെന്നും കെഎസ് റിലീഫ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക