തൃശ്ശൂര്‍: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ തൃശ്ശൂര്‍ കൊരട്ടിയിലെ ലോഡ്ജില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. മാര്ട്ടിൻ ഉപയോഗിച്ച ഹോട്ടല്‍ മുറിയിലെ ഫിംഗര്‍പ്രിന്റുകള്‍ വിരലടയാള വിദഗ്ധര്‍ ശേഖരിച്ചു. സാമ്ര കണ്വെൻഷൻ സെന്ററില്‍ സ്ഫോടനം നടത്തിയ ശേഷം കൊരട്ടിയിലെ ലോഡ്ജിലെത്തി മാര്ട്ടിന് മുറി എടുത്തിരുന്നു. ഈ ലോഡ്ജ് മുറിയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പിന്നീടാണ് പ്രതി കൊടകര സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
അതേസമയം, എറണാകുളം കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി മാര്ട്ടിന് ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസവും തെളിവെടുപ്പിന് എത്തിച്ചിരുന്നു. ഇയാള്‍ ബോംബ് നിര്‍മ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. പത്ത് ദിവസത്തേക്കാണ് പ്രതി മാര്ട്ടിന് ജോര്‍ജ്ജിനെ പൊലീസ് കസ്റ്റഡയിലേക്ക് വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക