കഴിഞ്ഞദിവസം മലപ്പുറം തിരൂരിൽ നിന്ന് പുറത്തുവന്നത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വയോധികന്റെ വാർത്തയാണ്. കണ്ടുനിന്ന എല്ലാവരും നോക്കി നിൽക്കേണ്ടി വന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ലോക്കോ പൈലറ്റ് മാർ.
തിരൂരിൽ സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് 110 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ കടന്നുപോയത് എന്നും ഞെട്ടിക്കുന്ന അനുഭവമാണ് തങ്ങൾക്കുണ്ടായതെന്നും വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ലോക്കോ പൈലറ്റും അസി.ലോക്കോ പൈലറ്റും പറഞ്ഞു.
ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ഫോൺ അടിച്ചിട്ടും ആൾ മാറിപ്പോകാത്ത അവസ്ഥ. വയോധികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. പെട്ടെന്ന് ആണ് ഒരാൾ മുന്നിലേക്ക് കയറി വന്നത് അയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങൾക്ക് തന്നെ അത്ഭുതമായിരുന്നു. ലോക്കോ പൈലറ്റ്മാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക