കറാച്ചി: പാക്കിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം. ലോകകപ്പില്‍ ടീം സെമി കാണാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനമെന്നാണ് വിലയിരുത്തല്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പിന്‍വാങ്ങുന്നതായി അസം അറിയിച്ചു. കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അസം കുറിച്ചു.
2019-ലാണ് ബാബര്‍ അസം പാക് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. അതേസമയം, ബാബറിന്റെ പകരക്കാരനെ പിസിബി പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്വാന്, ഷഹീന് അഫ്രീദി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ലോകകപ്പില്‍ കളിച്ച ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചും തോറ്റാണ് പാക്കിസ്ഥാന് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക