കളമശ്ശേരി സ്ഫോടന കേസ് പ്രതിയായ ഡൊമനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. നവംബർ 29 വരെയാണ് കാക്കനാട് ജയിലിലേക്ക് ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്ന് ആവർത്തിക്കുന്ന മാർട്ടിനിൽ നിന്നും സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെ ഒക്ടോബർ 29നാണ് കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്നത്. സംഭവത്തിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതിയെന്ന് സ്വയം പരിചയപ്പെടുത്തി മാർട്ടിൻ തന്നെ പോലീസിൽ കീഴടങ്ങുകയും ചെയ്തു. ഇയാൾ സ്ഫോടവസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കകടയിൽ ഉൾപ്പെടെ പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക