കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യന് (71) ആണ് ജീവനൊടുക്കിയത്. ക്യാന്‍സര്‍ ബാധിതനായിരുന്നു ഇദ്ദേഹം. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് രണ്ടേക്കര്‍ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
രണ്ടര വര്‍ഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായില്ല. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തില്‍ സുബ്രഹ്മണ്യന് വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ കനകമ്മ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് 71 കാരനായ സുബ്രഹ്മണ്യന് തൂങ്ങിമരിച്ചത്.
സ്വന്തം സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തിന്റെയും വീടില്ലാത്തതിന്റയും ക്യാന്‍സര്‍ രോഗ ബാധയുടെയും വിഷമങ്ങളിലായിരുന്നു സുബ്രഹ്മണ്യന്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നു. അതില്‍ കൃഷി ചെയ്തുള്ള ആദയം ആയിരുന്നു വരുമാന മാര്‍ഗം. എന്നാല്‍ കാട്ടാന ശല്യം രൂക്ഷമായതോടെ അവിടെ ജീവിക്കാന്‍ വയ്യാതായി. രണ്ടര വര്‍ഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു. നാട്ടുകാര്‍ ഒരുക്കി കൊടുത്ത വാടക വീട്ടിലായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക