ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്ത്. അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചത്. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവംബർ 15ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് പ്രിയങ്ക ഗാന്ധി വിവാദ പരാമർശം നടത്തിയത്. ‘‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘‘ എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.
അതേസമയം പ്രിയങ്കാ ഗാന്ധിയുടെ പരാമർശം അഹങ്കാരത്തിന്റെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അവരുടെ വാക്കുകൾ പൊതുവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഹൃദയഭേദകമാണെന്നും അദ്ദേഹം വ്യകതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക