കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ഹോട്ടലിനെതിരെ നടപടി. ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കരയിലെ ആര്യാസ് ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അടപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ആര്‍ടിഒ ടിജി അനന്തകൃഷ്ണനും മകനും തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്നും നെയ്റോസ്റ്റ് കഴിച്ചത്. പത്തുമണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വൈകിട്ട് ദേഹാസ്വാസ്ഥ്യവും പനിയും കൂടി. തുടര്‍ന്ന് ഡോക്ടറെ വിളിച്ച് വിവരമറിയിക്കുകയും ഇതിനുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
തേങ്ങാ ചട്നിയില്നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഡോക്ടറുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത്. കഴിക്കുന്ന സമയത്ത് രുചിവ്യത്യാസമൊന്നും തോന്നിയിരുന്നില്ല. ഭക്ഷണം കഴിച്ച മകനും അസ്വസ്ഥതയുണ്ടായി. മകന് ചട്നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. അതിനാല്‍ വലിയ പ്രശ്നങ്ങളുണ്ടായില്ലെന്നും അനന്തകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക