അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ടോസ് ലഭിച്ചു. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.
മൂന്നാം കിരീടം തേടി ഫൈനലിനിറങ്ങുന്ന ഇന്ത്യയാണ് ടൂർണ്ണമെന്റിലെ ഫേവറൈറ്റുകൾ. ലോകകപ്പിലെ തുടർച്ചയായ പത്ത് വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.
ഏകദിന ലോകകപ്പിന്റെ ഫൈനൽ ടീം
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹേസൽവുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക