മുംബൈ: ഓപ്പണ്‍ എഐയുടെ മുന്‍ സിഇഒയായ സാം ആള്‍ട്ട്മാനെയും ഗ്രേക് ബ്രോക്ക്മാനെയും കമ്പനിയിലെടുത്തതിന് പിന്നാലെ മൈക്രോസോഫ്റ്റ് ഓഹരികളില്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിനെ ഇരുവരും നയിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് കമ്പനി ഓഹരികളില്‍ കുതിപ്പുണ്ടായത്.
തിങ്കളാഴ്ച മൈക്രോസോഫ്റ്റ് ഓഹരികള്‍ 1.9 ശതമാനം ഉയര്‍ന്നിരുന്നു. ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് ആള്‍ട്ട്മാനെ മാറ്റിയത് കമ്പനിയുടെ മൈക്രോസോഫ്റ്റുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓപ്പണ്‍ എഐ പുറത്താക്കിയ സാം ആള്‍ട്ട്മാനെ കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് സ്വന്തം തട്ടകത്തിലെത്തിച്ചത്. മേധാവി സത്യ നാദെല്ലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ശനിയാഴ്ചയാണ് ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയത്. ചീഫ് ടെക്നോളജി ഓഫിസര്‍ മീറ മുറാട്ടിക്കായിരുന്നു തുടര്‍ന്ന് താല്‍ക്കാലിക സി.ഇ.ഒ ചുമത നല്‍കിയത്. എന്നാല്‍ തൊട്ടുപിന്നാലെ മിറയെ മാറ്റി എമ്മറ്റ് ഷിയറിനെ ഇടക്കാല സിഇഒ ആക്കിയിരുന്നു. അവരെയാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക