സാം ആള്‍ട്ട്മാന്റെ അപ്രതീക്ഷിത രാജിയില്‍ ഓപ്പണ്‍ എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോര്‍ഡ് രാജിവെയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് പ്രഖ്യാപിച്ച് 500 ഓളം ജീവനക്കാര്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാര്‍ കത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
സാം ആള്‍ട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും പുറത്താക്കിയ വിധത്തിലൂടെ ബോര്‍ഡ് കമ്പനിയുടെ ദൗത്യത്തെ ദുര്ബലപ്പെടുത്തിയതായാണ് ജീവനക്കാരുടെ ആരോപണം. ഓപ്പണ്‍എഐയുടെ മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യത ബോര്‍ഡിനില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ആള്‍ട്ട്മാന്റെയും ബ്രോക്ക്മാന്റെയും മൈക്രോസോഫ്റ്റ് പ്രവേശനത്തിന് പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം.
മൈക്രോസോഫ്റ്റിന്റെ പുതിയ എഐ ഡിവിഷന്റെ ഭാഗമാകുമെന്നും ജീവനക്കാര്‍ കത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ എഐ ഡിവിഷന് ആള്‍ട്ട്മാന്റെ കീഴിലാണ്. ആള്‍ട്ട്മാന്റെയും ബ്രോക്ക്മാന്റെയും വിജയത്തിന് ആവശ്യമായ വിഭവങ്ങള്‍ തങ്ങള്‍ നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കി. അതേസമയം, ഓപ്പണ്‍ എഐയുടെ ഇടക്കാല സിഇഒയായി എമ്മറ്റ് ഷിയറിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക