സംഘടനാ തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിലായതായി റിപ്പോർട്ട്. അടൂർ സ്വദേശി വികാസ് കൃഷ്ണയാണ് കസ്റ്റഡിയിലായത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇതോടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കും നീങ്ങുന്നു എന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കൂടുതൽ ജില്ലകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക