ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്ക് ചുവട്ടില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വാദത്തില്‍ പുതിയ വിശദീകരണവുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്ത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ തന്നെ നിര്‍മിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് ആണ് പുതിയ വെളിപ്പെടുത്തൽ.
യു.എസ് ചാനലായ സി.എൻ.എന്നിന് നല്കിയ അഭിമുഖത്തില്‍ ആണ് ബറാകിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. ”വര്‍ഷങ്ങളായി അറിയാവുന്നതാണ് അല്‍ ശിഫക്കു താഴെ ഇസ്രായേലി നിര്‍മാതാക്കള്‍ ഒരുക്കിയ തുരങ്കങ്ങള്‍ ഹമാസ് തങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചുവരുന്നുവെന്ന്. ഒരു ജങ്ഷനെന്ന നിലക്ക് നിരവധി തുരങ്കങ്ങള്‍ ഇതിന്റെ ഭാഗമാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.
‘നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ മുമ്ബാണ് ഞങ്ങള്‍ സഹായിച്ച് ഈ ബങ്കറുകള്‍ നിര്‍മിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇടം നല്കലായിരുന്നു ലക്ഷ്യം’ എന്നും ബറാക് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക