വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും അടൂർ സ്വദേശികളുമായ അഭി വിക്രം,വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് തീരുമാനം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണത്തെ ഒരുതരത്തിലും പ്രതിരോധിക്കില്ലെന്നും അതിന് പിന്നിലെ രാഷ്ട്രീയത്തെ പ്രതിരോധിക്കും എന്നും മാധ്യമങ്ങളെ അറിയിച്ചു.
എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായും തനിക്ക് ബന്ധമുണ്ടെന്നും അതിന്റെ പേരിൽ ഏതെങ്കിലും പ്രവർത്തകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലുള്ളവരുമായും തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണസംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കേസിൽ ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിൽ അന്വേഷണം കടുപ്പിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക