പത്തനംതിട്ട: കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും സുപ്രിംകോടതിയെ അറിയിച്ചു. റോബിന് ബസ് ഇന്ന് രാവിലെ 7 മണിക്കാണ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പില്‍ കയറ്റിയതിനാലാണ് വൈകി പുറപ്പെട്ടത്. ഇന്നും വരും ദിവസങ്ങളിലും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ പ്രതികരിച്ചു.
അതേസമയം പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്കി റോബിന് ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമാണ് ഒരു സംഘം നാട്ടുകാര്‍ നല്‍കിയത്. തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക