കാണ്‍പൂര്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണുന്നതിനിടെ ടിവി ഓഫ് ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്. മത്സരം നടക്കുന്നതിനിടെ ടിവി ഓഫ് ചെയ്ത മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. യുപിയിലാണ് നടക്കുന്ന സംഭവം ഉണ്ടായത്.
കാണ്‍പൂരിലെ വീട്ടിലിരുന്ന് ഗണേഷ് പ്രസാദ് മത്സരം കാണുകയായിരുന്നു. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്കാന് മകന് ആവശ്യപ്പെട്ടത്. എന്നാല്‍ ഗണേഷ് ഇത് ചെവികൊണ്ടില്ല. തുടര്‍ന്ന് മകന് ദീപക് ടിവി ഓഫ് ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കം അപിടിയിലേക്ക് നയിക്കുകയും മദ്യലഹരിയിലായിരുന്ന ഗണേഷ് മൊബൈല്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോണിപ്പടിയില്‍ കിടന്ന മൃതദേഹം ബന്ധുവാണ് കണ്ടെത്തിയത്. ക്രിക്കറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ അമ്മ വീടുവിട്ടിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക