ജി-20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ആണ് ഉച്ചകോടി ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും. ഇന്ത്യയുടെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ നടന്ന ജി-20 വാർഷിക ഉച്ചകോടിയിൽ സ്വീകരിച്ച തീരുമാനങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായാണ് ഇന്ന് വെർച്വൽ ഉച്ചകോടി നടക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഡൽഹി പ്രഖ്യാപനം നടപ്പിലാക്കുന്നതിനെ കുറിച്ചും പുതിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. റഷ്യ-ഉക്രെയ്ൻ യുദ്ധവും സമീപകാല ഇസ്രായേൽ-ഹമാസ് സംഘർഷവും യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുന്നുണ്ട്.
ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ക്രെംലിൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക