ഖനന മേഖലയില്‍ നിന്ന് ഒഡിഷ 50,000 കോടി രൂപ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2016-ല്‍ വെറും 4,900 കോടി രൂപയില്‍ നിന്ന് പതിന്മടങ്ങ് വര്‍ധിച്ചതിനാല്‍ ഖനന മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാര്‍ ജെന പറഞ്ഞു.
ലോഹങ്ങളുടെയും ലോഹ സംസ്കരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രാധാന്യം ഒഡീഷ തിരിച്ചറിയുന്നുണ്ടെന്നും ഈ മേഖലയെ പിന്തുണയ്ക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായി നിലകൊള്ളാന്‍ ലോഹവ്യവസായങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനം തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ സ്റ്റീല്‍ വ്യവസായ കോണ്‍ഫറന്‍സിന്റെ പ്രമേയം (മെറ്റല്‍ വ്യവസായങ്ങളിലെ സുസ്ഥിര പരിവര്‍ത്തനങ്ങള്‍) പാരിസ്ഥിതിക ഉത്തരവാദിത്തത്തോടെ മെറ്റല്‍ വ്യവസായം പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും” ഐഐഎം പ്രസിഡന്റും ഹിന്‍ഡാല്‍കോ എംഡിയുമായ സതീഷ് പൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക