ഗോതമ്പ് വില ഉയര്‍ന്നിട്ടും രാജ്യത്തെ ഗോതമ്പുനടീല് കുറയുമെന്ന് ആശങ്ക. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉല്‍പ്പാദകരാണ് ഇന്ത്യ. മണ്ണിലെ ഈര്‍പ്പം കുറവായതിനാല്‍ ചില പ്രദേശങ്ങളിലെ കര്‍ഷകര്‍ വെള്ളം കുറവ് ആവശ്യമുള്ള വിളകളിലേക്ക് മാറുകയാണെന്ന് വ്യവസായ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കയറ്റുമതി നിരോധനം നിലനിര്‍ത്താന്‍ നിര്ബന്ധിതരാക്കുകയോ ഇറക്കുമതി ചെയ്യാന്‍ നിര്ബന്ധിതരാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് നവംബര്‍ 17 വരെ 8.6 ദശലക്ഷം ഹെക്ടറില്‍ ഗോതമ്പ് കൃഷി ഇറക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 5.5 ശതമാനം കുറവാണിത്. കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയം തയ്യാറാക്കിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗോതമ്പ് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യമുണ്ട്. എന്നാല്‍ വലിയ രണ്ടാമത്തെ ഉല്‍പ്പാദക സംസ്ഥാനമായ മധ്യപ്രദേശിലെ കര്‍ഷകര്‍ ജലസേചന സൗകര്യങ്ങള്‍ക്കായി വളരെയേറെ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലെ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം കുറയുമെന്ന് അധികൃതര്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. 2018 ന് ശേഷം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴയാണ് ഈ വര്‍ഷം ലഭിച്ചത്. അതിനാല്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് കുറയുകയും ജലസംഭരണികള്‍ വറ്റാറാകുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയാണ് ഓഗസ്റ്റിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക