കോഴിക്കോട്: സംസ്ഥാന സര്ംക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നര വര്‍ഷം കേരളത്തിന് കിട്ടേണ്ട ക്ഷേമ പെന്ഷന് വിഹിതം കേന്ദ്രം പിടിച്ചുവെച്ചുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് കേരളത്തിലെത്തിയപ്പോള്‍ അതെല്ലാം മറച്ചുവെച്ച് ധനമന്ത്രി ന്യായീകരിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 34714 കോടിയുടെ ഗ്രാന്റ് അനുവദിച്ചെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ലെന്നും കേരളത്തിന് കിട്ടേണ്ട വിഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്കുന്ന നികുതി വിഹിതം കുറഞ്ഞു വണ്ടരികണ്ടയാണ്. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനെ ശ്വസം മുട്ടിക്കുന്ന സമീപനമണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളില്‍ ധനമന്ത്രി ഒരു വിശദീകരണവും നല്‍കുന്നില്ല. മന്ത്രി പറയുന്ന കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണളണെന്ന് നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിധവ, വര്‍ധക്യകാല പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക കേന്ദ്രം നല്‍കുന്നില്ലെന്നാണ് സംസ്ഥനത്ത് നടക്കുന്ന പ്രചാരണം.എന്നല്‍ എല്ലാ സംസ്ഥാനള്‍ക്കും കൃത്യമായി ഈ തുക നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക