ഭരണഘടന ദിനമായ നവംബർ 26ന് സുപ്രീംകോടതി വളപ്പിൽ ഭരണഘടന ശില്പി ബി ആർ അംബേദ്കറുടെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. സുപ്രീംകോടതി വളപ്പിൽ 7 അടിയിലധികം ഉയരമുള്ള ബി ആർ അംബേദ്കറുടെ പ്രതിമയാണ് രാഷ്ട്രപതി ദൗപതി മുർമു അനാച്ഛാദനം ചെയ്തത്.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഗ്വാളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും തുടങ്ങി സുപ്രീംകോടതിയിലെ നിരവധി ജഡ്ജിമാരും പ്രതിമ അനാച്ഛാദന ചടങ്ങിൽ സന്നിഹിതരായിരുന്നു. അഭിഭാഷക വേഷത്തിൽ ഭരണഘടനയുടെ പകർപ്പ് കയ്യിൽ പിടിച്ചിരിക്കുന്ന തരത്തിലാണ് സുപ്രീംകോടതി വളപ്പിലെ അംബേദ്കറുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ അംബേദ്കർ ആശയങ്ങൾ പിന്തുടരുന്ന ഒരു കൂട്ടം അഭിഭാഷകർ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തി ചീഫ് ജസ്റ്റിത്തിന് കത്ത് നൽകുകയും ഇവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് സുപ്രീംകോടതി വളപ്പിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.
നേരത്തെ 1949 ഭരണഘടന അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി നവംബർ 26 നിയമ ദിനമായി ആചരിച്ചിരുന്നു. 2015 മുതൽ ഇതേ ദിവസം ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക