ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മലിനീകരണ തോത് നാനൂറിന് താഴെയെത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്നത്തെ ശരാശരി തോത് 375 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന മലിനീകരണ തോതില്‍ നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.
അതേസമയം, തലസ്ഥാനത്തെ മലിനീകരണത്തിന് താപനിലയങ്ങളും കാരണമാകുന്നുവെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ മലിനീകരണത്തില്‍ എട്ടു ശതമാനത്തോളം ഡല്‍ഹിയിലും ചുറ്റുമുള്ള താപനിലയങ്ങളില്‍ നിന്നുളളതാണെന്നാണ് സെന്റര്‍ ഫോര്‍ എണവയോണ്മെന്റിന്റെ പഠനമാണ് വ്യക്തമാക്കുന്നത്. മലിനീകരണ തോത് കുറയ്ക്കാന്‍ 2026 ഡിസംബര്‍ വരെ താപനിലയങ്ങള്‍ക്ക് സമയം നല്കി. കാര്‍ഷികാവശിഷ്ടങ്ങശള് കത്തിക്കുന്നതില്‍ കുറവുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ തീയിടുന്നതും വാഹനമലിനീകരണവും ഡല്‍ഹിയെ ബാധിക്കുന്നുണ്ട്.
അടുത്ത കാലത്തെ ഡല്‍ഹിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്. ഇതിനു മുന്‍പ് 2021 ല്‍ ആണ് ഒരു മാസത്തില്‍ 12 ദിവസം തോത് ഗുരുതരാവസ്ഥയിലെത്തിയത്. കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക