ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി പരിശീലിപ്പിക്കുമെന്ന് നാസ. ബഹിരാകാശ യാത്രികന് പരിശീലനം നല്കി അടുത്ത വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമ്മേളനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഒരാഴ്ച നീളുന്ന ഇന്ത്യന്‍ സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്. സൗര രഹസ്യം തേടിയുള്ള ആദിത്യ-എല്‍ 1 യാത്ര അവസാനഘട്ടത്തിലേക്ക്; ജനുവരി ഏഴിന് എല്‍ വണ്‍ ഭ്രമണപഥത്തില്‍ ഇന്ത്യയെ ‘ഭാവിയിലെ മഹത്തായ പങ്കാളി’ എന്ന് വിശേഷിപ്പിച്ച നെല്‍സണ്‍, ഇന്ത്യന്‍ ബഹിരാകാശ നിലയത്തിനായുള്ള പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ യുഎസ് എപ്പോഴും തയാറായിരിക്കുമെന്ന് പറഞ്ഞു.
”അത് കരാറിന്റെ ഭാഗമായിരുന്നു. ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ പരിശീലിപ്പിക്കാന്‍ നാസ സഹായിക്കുമെന്നും ബഹിരാകാശയാത്രികന് 2024 അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോവുകയും ചെയ്യും. ബഹിരാകാശയാത്രികനെ ഇസ്രോ തിരഞ്ഞെടുക്കും. ഗഗന്യാന് ദൗത്യത്തിനായുള്ള തയാറെടുപ്പിനായി അടിസ്ഥാന ബഹിരാകാശ യാത്രിക പരിശീലനം നേടിയ നാലുപേരില്‍ നിന്നായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടാഴ്ചത്തെ ദൗത്യത്തിന്റെ ശാസ്ത്ര ലക്ഷ്യങ്ങള്‍ ഇന്ത്യ തീരുമാനിക്കും, ‘ നെല്‍സണ്‍ വ്യക്തമാക്കി.
ഇന്ത്യ-യുഎസ് സഹകരണത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാന പരിപാടി 2024 ആദ്യ പാദത്തില്‍ വിക്ഷേപിക്കുന്ന നിസാര്‍ ഉപഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഭൗമ നിരീക്ഷണ പരിപാടിയുടെ ഹാര്ഡ്വെയര് ഡെവലപ്മെന്റിനായി ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികള്‍ ഒന്നിക്കുന്നത്. നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് നിസാര്‍. 2024-ല്‍ വിക്ഷേപണത്തിനായുള്ള ഭൗമനിരീക്ഷണ ദൗത്യമായ നിസാര്‍ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണങ്ങളും സംയോജനങ്ങളും നടക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥലങ്ങള്‍ നെല്‍സണ്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക