കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറിയില്ലെന്ന് കുട്ടി. ഇവരുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ല.
കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്. അന്വേഷണസംഘം പൂയപ്പള്ളി പൊലീസിന് അയച്ചുകൊടുത്ത ചിത്രം പൊലീസാണ് കുട്ടിയെ കാണിച്ചുകൊടുത്തത്. എന്നാല്‍ ഇവരെ താന്‍ കണ്ടിട്ടില്ലെന്നാണ് കുട്ടി പറഞ്ഞത്
പ്രതിയെന്ന് സംശയിക്കുന്നവരിൽ ഒരാളെയും കസ്റ്റഡിയിലെടുത്ത നീല കാറും അടൂരിലെത്തിച്ചു. കുട്ടിയുടെ മൊഴി നിർണായകമായത് കൊണ്ടു തന്നെ കസ്റ്റഡിയിലെടുത്തവരുടെ പ്രിന്റ് ചെയ്ത ചിത്രങ്ങളും കുട്ടിയെ കാണിക്കുന്നുണ്ട്.
അതേസമയം, തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. എവിടെ വച്ചാകും മൂവരേയും ചോദ്യം ചെയ്യുക എന്നത് പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിലെ അംഗങ്ങളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിൽ. അച്ഛനും അമ്മയും മകനുമാണിവരെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികതർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക