പാരിസ്: ഈഫല്‍ ടവറിന് സമീപത്തെ കത്തിയാക്രമണത്തില്‍ ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. പാരിസിന്റെ മധ്യഭാഗത്തുള്ള ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തിയ ദമ്പതികള്‍ക്ക് നേരെയാണ് അജ്ഞാതനായ അക്രമി കത്തിയാക്രമണം നടത്തിയത്. ഫിലിപ്പീന്‍സില്‍ ജനിച്ച ജര്‍മ്മന്‍ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര കാര്യ മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ശനിയാഴ്ച വൈകീട്ട് പ്രാദേശിക സമയം 7 മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 26 വയസുള്ള ഫ്രഞ്ച് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികാരോഗ്യപരമായ വെല്ലുവിളികള്‍ക്ക് ചികിത്സ തേടിയിരുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ 2016 ല്‍ സമാന സംഭവത്തില്‍ ഇയാള്‍ നാല് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങളോട് ജെറാള്‍ഡ് ഡര്‍മാനിന്‍ പ്രതികരിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. പാരീസില്‍ വച്ച് നടക്കേണ്ട ഒളിംപിക് ഗെയിംസിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ആക്രമണം. ഒക്ടോബര്‍ മാസം മുതല്‍ തന്നെ ഫ്രാന്‍സില്‍ ഭീകരാക്രമണ സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു.
J’adresse toutes mes condoléances à la famille et aux proches du ressortissant allemand décédé ce soir lors de l’attaque terroriste survenue à Paris et pense avec émotion aux personnes actuellement blessées et prises en charge.
Mes plus sincères remerciements aux forces de…
— Emmanuel Macron (@EmmanuelMacron) December 3, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക