ചൈനയില്‍ കുട്ടികൾക്കിടയിൽ പടര്‍ന്ന് പിടിക്കുന്ന പ്രത്യേകതരം ശ്വാസകോശരോഗം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്സിൽ നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ചുമ: ഇത് സാധാരണയായി വരണ്ട കഫമില്ലാത്ത ചുമയായിരിക്കും
പനി: ഇത് നേരിയത് മുതല്‍ ഉയര്‍ന്നത് വരെയാകാം.
ശ്വാസതടസ്സം: വളരെ ഉയര്‍ന്ന തോതില്‍ അനുഭവപ്പെടാം
നെഞ്ചുവേദന: വേദന കഠിനമായിരിക്കും, ശ്വസനത്തോടെ വഷളാകാം.
ക്ഷീണം: ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നും
വിശപ്പില്ലായ്മ: ഇത് ഭാരം കുറയുന്നതിന് കാരണമാകുന്നു. തുടങ്ങിയവയാണ് വൈറ്റ് ലങ് സിൻഡ്രോമിന്റെ രോഗലക്ഷണങ്ങള്‍.
അമേരിക്കയിലെ ഒഹായോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക