കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്പറേഷന് പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എറണാകുളത്ത് കഴിഞ്ഞ ജനുവരി മുതല്‍ 3478 ഡെങ്കിപ്പനി കേസുകളും നാലു ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറവിടനശീകരണത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക